Category: Kerala Islamophobia

Geographies of Islamophobia Global Islamophobia Kerala Islamophobia Special Report

ഫുട്ബോൾ ലോകകപ്പും മലയാളി വിദ്വേഷ പ്രചാരണങ്ങളും: ഖത്തറിനുളളതും അമേരിക്കക്കില്ലാത്തതും( 2022- 2026)

2026 ഫിഫ ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ കടവൂർ ജങ്ഷനിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച ബ്രസീൽ പതാകകളും ബാനറുകളും നിർബന്ധിപ്പിച്ചു അഴിപ്പിച്ച സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. 2026 ജൂൺ 13 ശനിയാഴ്ച രാത്രിയാണ് ഈ സംഭവങ്ങളുടെ തുടക്കം. ലോകകപ്പ് ആവേശം പങ്കുവെക്കാൻ ഒരു കൂട്ടം യുവാക്കൾ കവലയിൽ ബ്രസീലിൻ്റെ പച്ചയും മഞ്ഞയും കലർന്ന ദേശീയ പതാകകൾ ഉയർത്തുകയായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകർ ഈ കൊടികൾക്ക് പാകിസ്ഥാൻ്റെ ദേശീയ പതാകയുമായി സാമ്യമുണ്ടെന്ന് […]

Read more »

Kerala Islamophobia

കെ.ഇ.എന്നെതിരെയുള്ള സിപിഎമ്മിന്റെ ഇസ്‌ലാമോഫോബിക് വേട്ട

സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടുന്ന ‘ഇൻസൈഡേഴ്സ്’ എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനകത്ത്, പു.ക.സയുടെ ജനറൽ സെക്രട്ടറിയും വാഗ്മിയും എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എനെതിരെ ഉയർന്നിട്ടുള്ള ഒരു വംശീയ വിദ്വേഷ പരാമർശം (9 ജൂൺ 2026 ) ഇപ്പോൾ ഏറെ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. അറിഞ്ഞിടത്തോളം സിപിഎം നിയന്ത്രണത്തിലുള്ള ‘ഇൻസൈഡേഴ്സ്’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്താണ്. ഈ ഗ്രൂപ്പിൽ 450-ഓളം അംഗങ്ങളുണ്ടെന്നാണ് അറിയുന്നത്. അതിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുണ്ട്, ജില്ലാ സെക്രട്ടറിമാരുണ്ട്, പ്രമുഖ മാധ്യമപ്രവർത്തകരുണ്ട്, ഡിവൈഎഫ്ഐ നേതാക്കളുണ്ട്. അങ്ങനെ […]

Read more »

Kerala Islamophobia Special Report

33 ഇസ്‌ലാമോഫോബിക് പൊതുബോധങ്ങള്‍

ഒരു ‘യഥാര്‍ത്ഥ’ ഇസ്‌ലാമിക വിശ്വാസിക്ക് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. മുസ്‌ലിം സാമുദായിക താല്‍പര്യങ്ങള്‍ അപകടകരവും ദേശവിരുദ്ധവുമാണ്. മുസ്‌ലിംകള്‍ക്ക് വേണ്ടത്ര മതേതരത്വമില്ല. ന്യൂനപക്ഷ പാര്‍ട്ടികളും സംഘടനകളും ദേശീയോത്ഗ്രഥനത്തിന് തടസ്സമാണ്. മുസ്‌ലിംകളുടെ മതപരത ദേശവിരുദ്ധമാണ്. മുസ്‌ലിംകള്‍ക്ക് ‘പൊതു’വാകാനാവില്ല; അവര്‍ക്ക് എപ്പോഴും മതപരമായ താല്‍പര്യങ്ങളുണ്ട്. മുസ്‌ലിംകള്‍ക്കിടയിലുള്ള വര്‍ഗീയതയാണ് ഹിന്ദുത്വ വര്‍ഗീയതയ്ക്ക് കളമൊരുക്കുന്നത്. ‘പൊതു’ ആചാരങ്ങളോട് ചില മുസ്‌ലിംകള്‍ വിശ്വാസപരമായി അകലം പാലിക്കുന്നത് വര്‍ഗീയത മൂലമാണ്. മുസ്‌ലിംകള്‍ക്ക് എല്ലായ്‌പ്പോഴും ചില ഗൂഢതന്ത്രങ്ങളുണ്ട്. മുസ്‌ലിംകള്‍ വര്‍ഗീയവാദികളാണ്; അവര്‍ വര്‍ഗീയമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. […]

Read more »

Hindutva Kerala Islamophobia Theorising Islamophobia

ഇസ്‌ലാമോഫോബിയയും കീഴാള സമുദായവാദവും

ഇന്ത്യൻ ദേശീയതയുടെ ചരിത്രപരമായ പ്രവർത്തനരീതികളിലൊന്ന് മുസ്‌ലിംകളെ ദേശീയതയുടെ “പുറം അപരരായി” നിർമ്മിക്കുന്നതാണ്. “അപരൻ” എന്നത് ഒരു സമൂഹത്തെ സ്വന്തം രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ സ്വാഭാവിക ഭാഗമല്ലാത്തവരായി കാണുന്ന രീതിയാണ്. “പുറം അപരൻ” എന്നത് അതിലും കൂടുതൽ ശക്തമായ ഒരു നിർമ്മിതിയാണ്. ഒരു സമൂഹം രാജ്യത്തിനകത്ത് ജീവിച്ചാലും, ദേശീയ ഭാവനയിൽ അവർ പുറത്തുള്ളവരായി കണക്കാക്കപ്പെടുന്നു. അവർക്ക് പൗരത്വമുണ്ടെങ്കിലും, അവരുടെ പൗരത്വം നിരന്തരം തെളിയിക്കേണ്ടതായി വരുന്നു. ഇന്ത്യയിൽ മുസ്‌ലിംകൾ ദേശീയ ശരീരത്തിന്റെ പൂർണ്ണമായ ഭാഗമല്ലെന്നും അവർ സംശയാസ്പദരാണെന്നും രാജ്യവിരുദ്ധതയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണെന്നും […]

Read more »

Hindutva Kerala Islamophobia Special Report

റഹീമിന്റെ മോചനവും വിദ്വേഷ പ്രചാരണങ്ങളും (2024 ഏപ്രിൽ 14- 2026 മെയ് 28)

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര/കൊടമ്പുഴ സ്വദേശിയായ അബ്‌ദുൽ റഹീം 2006-ൽ സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്യാൻ പോയി. സൗദിയിൽ എത്തിയതിന് പിന്നാലെ തന്നെ, തന്റെ സ്പോൺസറുടെ പ്രത്യേക പരിചരണം ആവശ്യമുള്ള മകനെ നോക്കേണ്ട ചുമതലയും റഹീമിന് ലഭിച്ചു. 2006 നവംബറിൽ ആ ബാലന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് അബ്‌ദുൽ റഹീം സൗദി പൊലീസിന്റെ കസ്റ്റഡിയിലായി. റിപ്പോർട്ടുകൾ പ്രകാരം, ബാലന്റെ ലൈഫ് സപ്പോർട്ട് ഉപകരണവുമായി ബന്ധപ്പെട്ട അപകടകരമായ സംഭവമാണ് കേസിന്റെ അടിസ്ഥാനമായി മാറിയത്. ഈ സംഭവത്തിന് ശേഷം […]

Read more »

Hindutva Islamophobia Studies Kerala Islamophobia Theorising Islamophobia

കേരളത്തിലെ ഇസ്‌ലാമോഫോബിയ: സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു

2026 മെയ് 12നു മൂന്നാമത് ദാറുൽഹുദ (ചെമ്മാട് )റിസർച്ച് കാർണിവലിൽ സുദേഷ് എം. രഘുവും ബാബുരാജ് ഭഗവതിയും സംസാരിക്കുന്നു. മുബാറക് മുണ്ടുമുഴി നടത്തിയ സംഭാഷണം. ‘പ്രബുദ്ധ കേരളത്തിൽ നിറഞ്ഞ് നിൽക്കുന്ന ഇസ്‌ലാമോഫോബിയ’ എന്ന ചര്ച്ചയുടെ സംഗ്രഹം : മുബാറക് മുണ്ടുമുഴി: കേരളം സാംസ്കാരികപരമായും സാമൂഹികമായും പുരോഗമനപരമായും വളർന്ന ഒരു സമൂഹമായി പലപ്പോഴും അവതരിപ്പിക്കപ്പെടുന്നു. എന്നാൽ അതേ കേരളത്തിൽ തന്നെ ഇസ്‌ലാമോഫോബിയ വിവിധ രൂപങ്ങളിൽ പ്രചരിക്കുകയും ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹം ഇന്നും പഴയ സവർണബോധങ്ങളുടെയും […]

Read more »

Kerala Islamophobia Special Report

തൊപ്പിയും അറബി ഭാഷയും (1960- 2026)

2026 മെയ് 18-ന് സത്യപ്രതിജ്ഞ ചെയ്ത കേരളത്തിലെ പുതിയ മന്ത്രിസഭയെയും പ്രതിപക്ഷത്തെയും കുറിച്ച് സിന്ധു സൂര്യകുമാര്‍ ഒരു വിശകലനം പ്രസിദ്ധീകരിച്ചു (തൊപ്പിയൂരി, ജാതി പറഞ്ഞ് യുഡിഎഫ് എങ്ങോട്ട്? കവര്‍ സ്റ്റോറി, 23 മെയ് 2026). അവരുടെ കാഴ്ചപ്പാടില്‍, മുസ്‌ലിം ലീഗ് മന്ത്രിമാര്‍ ”അല്ലാഹുവിന്റെ നാമത്തില്‍” എന്നുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത് മതേതര ജാഗ്രതയുടെ ഭാഗമായിരുന്നു. തൊപ്പി ധരിക്കാതിരുന്നതും ഇതേ ജാഗ്രതയുടെ ഭാഗമാണ്. സമകാലിക രാഷ്ട്രീയ കാലാവസ്ഥയില്‍, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ അജണ്ടയെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന സമീപനത്തിന്റെ […]

Read more »

Data Brief Kerala Islamophobia Special Report

“സതീശന് പിന്നിലെ മുസ്‌ലിം”: ഇസ്‌ലാമോഫോബിയയുടെ 10 ദിനങ്ങൾ (2026 മെയ് 5 – മെയ് 14)

മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മുഖ്യമന്ത്രി പദത്തെ ചുറ്റിപ്പറ്റിയുള്ള ചരടുവലികളും തീരുമാനപ്രക്രിയകളും സജീവമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സി. വേണുഗോപാല്‍ തുടങ്ങിയ പല പേരുകളും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ മെയ് 14-ന് വി. ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയും മെയ് 18-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ പത്ത് ദിവസങ്ങള്‍ സാധാരണ അധികാരചര്‍ച്ചകളുടെ ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഇസ്‌ലാമോഫോബിയയെ കത്തിച്ചുനിര്‍ത്തുകയും, നിരന്തരമായ വിദ്വേഷപ്രസ്താവനകളും മുസ്‌ലിം […]

Read more »

Data Brief Kerala Islamophobia Special Report

കാരണം ഇസ്‌ലാമോഫോബിയ: 10 തെരഞ്ഞെടുപ്പ് അവലോകനങ്ങൾ

2026 മെയ് 4നു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ 102 മണ്ഡലങ്ങളിൽ വിജയവുമായി യുഡിഎഫ് അധികാരത്തിൽ വന്നു. എൽഡി എഫ് 35 സീറ്റുകളിലേക്ക് ചുരുങ്ങി. ചരിത്രത്തിലാദ്യമായി ബി ജെപി 3 സീറ്റുകൾ നേടി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേറ്റ കനത്ത പ്രഹരവും യു ഡി എഫിന്റെ മികച്ച വിജയവും വിവിധ കോണുകളിൽ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങൾക്കും വിശകലനങ്ങൾക്കും കാരണമായി. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവം, സാമ്പത്തിക ധൂർത്ത്, ഇടതുമുന്നണിയിലെ വിമതവിപ്ലവം, ദലിത് വിരുദ്ധത, ശബരിമലയിലെ മോഷണം, […]

Read more »