Tag: Mob Lynching

Hindutva Kerala Islamophobia Special Report

അഷ്റഫിന്റെ ഓർമ്മ: ഹിന്ദുത്വ ആൾക്കൂട്ടക്കൊലക്ക് ഒരു വർഷം (2025 ഏപ്രിൽ 27 – 2026 ഏപ്രിൽ 27)

കഴിഞ്ഞ വർഷം കേരളത്തിൽ രണ്ട് ആൾക്കൂട്ടക്കൊലപാതകങ്ങൾ നടന്നത് ശ്രദ്ധേയമാണ്. ഒന്നാമത്തേത് മംഗലാപുരത്തിൽ നടന്ന സംഭവമാണ്. പാകിസ്താനിയാണെന്ന് ആരോപിച്ച്, മലപ്പുറത്ത് ജനിച്ച് വളർന്ന അഷ്റഫ് എന്ന യുവാവിനെ 2025 ഏപ്രിൽ 27 നു ഹിന്ദുത്വ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. രണ്ടാമത്തെ സംഭവം പാലക്കാട് വാളയാറിലാണ്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് നാരായണൻ ഭാഗേൽ 2025 ഡിസംബർ 17 നു ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും കേരളത്തിലെ പൊതുസമൂഹത്തിൽ വലിയ ചർച്ചകളോ രാഷ്ട്രീയ പ്രതികരണങ്ങളോ സൃഷ്ടിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. […]

Read more »

Indian Islamophobia Islamophobia Studies

ഇസ്‌ലാമോഫോബിയയുടെ ഇന്ത്യൻ വർത്തമാനം

2015 സെപ്റ്റംബർ 28-നാണ് ഉത്തർപ്രദേശിലെ ദാദ്രിയില്‍ 52 കാരനായ മുഹമ്മദ് അഖ്ലാഖിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് നടത്തിയ ഈ കൊലപാതകം രാജ്യമാകെ ചർച്ചയായി. പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു. ദേശീയ അന്തർദേശീയ മാധ്യമങ്ങളില്‍ അഖ്ലാഖ് വധം വലിയ തോതില്‍ ചർച്ച ചെയ്യപ്പെട്ടു. തൊട്ടടുത്ത വർഷം ഹരിയാനയിലെ ക്ഷീരകർഷകനായ പെഹ്ലു ഖാൻ, പിന്നാലെ വിദ്യാർഥിയായ ജുനൈദ് ഖാൻ, ഝാർഖണ്ഡില്‍ തബ്രീസ് അൻസാരി, അധികം വൈകാതെ മജ്നൂൻ അൻസാരിയും അദ്ദേഹത്തിന്‍റെ സ്കൂള് […]

Read more »

Hindutva Indian Islamophobia

ബുള്‍ഡോസര്‍ ആക്രമണത്തിന്റെ രാഷ്ട്രീയം

2024 നവംബര്‍ 6ന് യു.പി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് കോടതിയുടെ വിമര്‍ശനം. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്നും നോട്ടിസുപോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാന്‍ യു.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹരജി […]

Read more »

Hindutva Indian Islamophobia

ലിഞ്ചിങും ഇസ്‌ലാമോഫോബിയയും

2023 സപ്തംബര്‍ 10ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പുസെസവലി എന്ന ഗ്രാമത്തില്‍ വെച്ച് നൂറുല്‍ ഹസന്‍ എന്ന ഇരുപത്തൊമ്പതുകാരനെ പള്ളിയില്‍ വച്ച് ഹിന്ദുത്വ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ കേരളത്തിലടക്കം വലിയ വാര്‍ത്താ പ്രാധാന്യമോ പൊതു ചര്‍ച്ചകളോ ഇവ്വിഷയകമായി കണ്ടില്ല. എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങള്‍ പൊതു ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷ്യമാവുന്നത്? ലിഞ്ചിങ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിളിക്കുന്ന ഈ നരഹത്യകള്‍ക്ക് ഒരുതരം നോര്‍മലൈസേഷന്‍ സംഭവിക്കുന്നുവെന്നാണ് മനസിലാവുന്നത്. ഡാറ്റാ ജേണലിസം വെബ്‌സൈറ്റായ ‘ഇന്ത്യാസ്‌പെന്‍ഡ്’ […]

Read more »