Islamophobia Watch

Document It. Name It. Resist It.

സ്വത്വത്തിന്റെ ലേലം: ഇസ്‌ലാമോഫോബിയയും ‘നേറ്റീവ് വിവരദാതാക്കളുടെ’ രാഷ്ട്രീയവും

ഇസ്ലാമോഫോബിയ പഠനങ്ങൾ തെളിയിച്ചത് പോലെ, മുസ്ലീങ്ങളെ “നല്ലവരെന്നും” “ചീത്തയെന്നും” തരംതിരിക്കുക മാത്രമല്ല ഇസ്‌ലാമോഫോബിയ ചെയ്യുന്നത്. അതിന്റെ കൂടെ സമുദായത്തിലെ ഏറ്റവും ബുദ്ധിപരമായും ആശയപരമായും ദരിദ്രമായവരെയും രാഷ്ട്രീയ ബോധമില്ലാത്തവരേയും, ധാർമ്മികമായി തകർന്നവരേയും, അനുരഞ്ജനത്തിന് സന്നദ്ധമായവരെയും (faustian pact), അവസരവാദികളേയും ബാക്കിയുള്ളവരെ പൊലീസിങ്ങിന് നിയമിക്കുക എന്ന തന്ത്രം കൂടി അത് പ്രയോഗിക്കുന്നു. ഇത്തരക്കാർ അധീശരുടെ കാര്യസ്ഥന്മാരായി ഉയർത്തപ്പെടുന്നത് അവർക്ക് സ്വന്തമായി രാഷ്ട്രീയമില്ലാത്തതു കൊണ്ട് മാത്രമല്ല, മറിച്ച് അവർക്ക് കൂടുതൽ ഉപയോഗപ്രദമായ ഒരു “രാഷ്ട്രീയ”മുള്ളത് കൊണ്ടാണ്. ഇസ്‌ലാമോഫോബിയയുടെ പ്രായോജകർ ഇവിടെ നിഷ്പക്ഷമായി […]

Read more »

മൈനോറിറ്റി കോംപ്ലക്‌സ്: ഒരു വിശകലനം

ഡിസംബർ ആദ്യവാരത്തിൽ കൊച്ചിയിൽ മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘അംബേദ്കറെ എങ്ങനെ വായിക്കണം?’ എന്ന പാനൽ ചർച്ച സാമൂഹികമാധ്യമങ്ങളിൽ വലിയ വിവാദമായി. ഈ ചർച്ചകളിൽ ഒരു വിഭാഗം സംഘ്പരിവാർ അനുയായികൾ ഉയർത്തിയ വിമർശനങ്ങളിലൊന്ന് കേരളത്തിലെ കീഴാള ബുദ്ധിജീവികളുടെ ജാതിവിമർശനത്തിനു പിന്നിൽ അവർ അനുഭവിക്കുന്ന ‘അപകർഷബോധ’മാണെന്നാണ്. പലരും ഈ വാദം ബോധപൂർവം പ്രചരിപ്പിക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ മനഃശാസ്ത്ര പ്രശ്നമാക്കി അവതരിപ്പിക്കുന്ന അധീശ  രീതിശാസ്ത്രമാണിത്. ഇന്ത്യൻ രാഷ്ട്രീയചിന്തകളിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു പദപ്രയോഗമാണ് ‘മൈനോരിറ്റി കോംപ്ലക്‌സ്’. […]

Read more »

സിറാജുന്നിസയുടെ ഓർമ : 1991 ഡിസംബർ 15

1991 ഡിസംബർ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ പതിനൊന്നുകാരിയായ സിറാജുന്നിസ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ അനുഭവങ്ങളിൽ ഏറ്റവും വേദനാജനകമായ സംഭവങ്ങളിലൊന്നാണ്. 1. രാഷ്ട്രീയ പശ്ചാത്തലം 1991 കാലഘട്ടം. ബാബരി മസ്ജിദ് തകർക്കാനുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആക്രമണാത്മക വളർച്ച പ്രകടമായിരുന്ന സമയമായിരുന്നു. അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷിയുടെ ഏകതാ യാത്ര കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്കായിരുന്നു. യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം ‘ദേശീയ ഐക്യം’ ആയിരുന്നെങ്കിലും, അതിന്റെ […]

Read more »

ഹിന്ദുത്വയും ഡാറ്റ രാഷ്ട്രീയവും

ഡാറ്റയാണ് ഭരണനിർവഹണത്തിന്റെ പ്രധാന ഉപകരണം. പ്രശ്‌നങ്ങൾ തിരിച്ചറിയാനും നയരൂപീകരണത്തിനും അത് പ്രായോഗികമാക്കാനും ആവശ്യമായ തിരുത്തൽനടപടി സ്വീകരിക്കാനും ഡാറ്റ ഉപയോഗിക്കുന്നു. വിശ്വാസ്യതയുള്ളതും വസ്തുനിഷ്ഠവുമായ ഡാറ്റ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമാണ്. ജനാധിപത്യത്തിൽ പൗരരും അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന ഘടകമാണ് ഡാറ്റ. അതില്ലെങ്കിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും പൗരർക്ക് അതിനനുസൃതമായ തീരുമാനമെടുക്കാനും സാധിക്കില്ല.  ജനപ്രതിനിധികളെ വിലയിരുത്തുന്നതിലും ഇത് നിർണായകമാണ്. മുൻകാലങ്ങളിൽ, ഡാറ്റയുടെ ലഭ്യതയിലും വിശ്വാസ്യതയിലും ഇന്ത്യയുടെ പ്രതിച്ഛായ ഏറെക്കുറെ മെച്ചപ്പെട്ടതായിരുന്നെങ്കിലും മോദി […]

Read more »

വര്‍ഗീയതയും ഇസ്‌ലാമോഫോബിയയും ഒന്നാണോ?

ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെയാണ് വര്‍ഗീയതയെന്ന പരികല്‍പന വികസിച്ചിട്ടുള്ളതെന്നും അതെങ്ങനെയാണ് മുസ് ലിംകളുടെ രാഷ്ട്രീയകര്‍തൃത്വത്തെ കൈകാര്യം ചെയ്യുന്നതെന്നും വിശകലനം ചെയ്താലേ ഇതിന്റെ പ്രശ്‌നം മനസിലാവുകയുള്ളൂ. 1900 വരെ ഇന്ത്യയില്‍ കമ്മ്യൂണലിസം എന്ന പദം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മത സാമുദായിക പ്രശ്‌നങ്ങളെ വ്യവഹരിക്കാന്‍ ഉപയോഗിച്ചിരുന്നത്. സാമുദായിക അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെയും അവകാശങ്ങളെയും സൂചിപ്പിക്കുന്ന വളരെ പോസിറ്റീവായ ഒരു സംജ്ഞയായിരുന്നു 1900വരെ ഇത്. സ്വാതന്ത്ര്യപൂര്‍വകാലത്ത് ബ്രിട്ടീഷുകാരില്‍ നിന്ന് വിവിധ തരത്തിലുള്ള സാമുദായിക അവകാശങ്ങള്‍ നേടിയെടുത്തത് പ്രധാനമായും സവര്‍ണവിഭാഗങ്ങളാണ്. അത് […]

Read more »

ഐ ലവ് മുഹമ്മദ്: സ്നേഹവും പരമാധികാരവും

ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ നിന്നായിരുന്നു ‘ഐ ലവ് മുഹമ്മദ്’ സൈന്‍ബോര്‍ഡിനെതിരേയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളുടെ തുടക്കം. സെപ്റ്റംബര്‍ നാലിന് നബിദിനത്തില്‍ സയ്യിദ് നഗര്‍ പ്രദേശത്ത് ‘ഞാന്‍ മുഹമ്മദിനെ സ്‌നേഹിക്കുന്നു’ എന്ന് എഴുതിയ ഒരു സൈന്‍ബോര്‍ഡ് തൂക്കിയിരുന്നു. ഇതിനെതിരേ ഹിന്ദുത്വസംഘടനകള്‍ രംഗത്തുവന്നു. തര്‍ക്കം രൂക്ഷമായതോടെ പൊലിസ് ഇടപെട്ട് സൈന്‍ബോര്‍ഡ് മാറ്റിസ്ഥാപിച്ചു. 2025 സെപ്റ്റംബര്‍ ഒൻപതിന് 24 മുസ്്ലിംയുവാക്കള്‍ക്കെതിരേ സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.പി പൊലിസ് കേസെടുത്തു. ഹിന്ദുക്കളുടെ പോസ്റ്റര്‍ കീറിയെന്ന പുതിയ ആരോപണവും എഴുതിച്ചേര്‍ത്തിരുന്നു. പതിവില്ലാത്ത ഇടത്താണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും […]

Read more »

നിര്‍മിതബുദ്ധിയും ഇന്ത്യയിലെ വിദ്വേഷ പ്രചാരണങ്ങളും

തലയില്‍ സ്‌കള്‍കാപ്പ് വച്ച ഒരു പാമ്പിന്റെ ചിത്രം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ചിരപരിചിതമാണ്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട വിദ്വേഷ സ്വഭാവത്തിലുള്ള ചിത്രമാണിത്. മുസ്്ലിംസൂചനയോടെയുള്ള സമാനമായ മറ്റു ചിത്രങ്ങളുമുണ്ട്. 2022ഓടെയാണ് നിര്‍മിത സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം ചിത്രങ്ങളുടെ നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചത്. ഓണ്‍ലൈന്‍ ഹേറ്റ് സ്പീച്ച് (വിദ്വേഷപ്രസംഗം) രൂപപ്പെടുത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് ഇതുവരെ സമഗ്രമായി ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. ഈ പ്രവണതയെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ് 2025 ജൂണില്‍ റോയല്‍ യുനൈറ്റഡ് സര്‍വിസസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഓണ്‍ലൈന്‍ ഹേറ്റ് […]

Read more »

മുസ്‌ലിങ്ങളും ഉന്നതവിദ്യാഭ്യാസവും

2022ല്‍ മോദിസര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയായ മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ് നിര്‍ത്തലാക്കിയത് വിവാദമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എം.ഫില്‍, പിഎച്ച്.ഡി പോലുള്ള ഗവേഷണ പഠനങ്ങള്‍ക്കാണ് ഈ പദ്ധതിപ്രകാരം പണം അനുവദിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ മതവിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന പൊതുധനസഹായ പദ്ധതികള്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ നിര്‍ത്തിവച്ചത് മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്. ഉന്നതവിദ്യാഭ്യാസരംഗത്തെ മുസ് ലിംകളുടെ കുറഞ്ഞ പ്രാതിനിധ്യം ഈ സാഹചര്യത്തില്‍ […]

Read more »