Tag: islamophobia-documentation

Hindutva Indian Islamophobia Theorising Islamophobia

സംഘ്പരിവാർ ഇസ് ലാമോഫോബിയ

സംഘ്പരിവാർ ഹിന്ദുത്വ കാഴ്ചപ്പാടുള്ളവരിൽ തന്നെ ഇസ് ലാമോഫോബിയയെക്കുറിച്ചു വിവിധ സമീപനങ്ങളുണ്ട്. ഓരോ സാഹചര്യത്തിലും സംഘ്പരിവാർ വക്താക്കൾ ഇസ്‌ലാമോഫോബിയയെക്കുറിച്ചു സംസാരിക്കുന്നതിന്റെ വ്യത്യാസം ഗൗരവത്തിൽ പഠിക്കേണ്ടതുണ്ട്. ഇസ് ലാമോഫോബിയയെക്കുറിച്ചു ഹിന്ദുത്വ ആഖ്യാന മാതൃകകൾ ലഘുവായി പരിചയപ്പെടാം. ഇസ് ലാമോഫോബിയ നിഷേധം  സംഘ്പരിവാറിലെ ഒരുവിഭാഗം ഇസ് ലാമോഫോബിയ തന്നെ ഇല്ലെന്ന പക്ഷക്കാരാണ്. മതസഹിഷ്ണുതയെ തള്ളിക്കളയുന്ന പദമാണ് ഇസ് ലാമോഫോബിയയെന്ന് അവർ കരുതുന്നു. 2022ൽ യു.എൻ പൊതുസഭയിൽ മാർച്ച് 15 ഇസ് ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കണമെന്ന പ്രമേയം വന്നപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന ഇന്ത്യൻ സർക്കാർ ഉന്നയിച്ചത് ഇസ് ലാമോഫോബിയ എന്ന പദമല്ല […]

Read more »

Data Brief Hindutva Indian Islamophobia

ഇന്ത്യൻ ജനാധിപത്യവും മുസ് ലിം പ്രാതിനിധ്യവും

മുസ് ലിംകൾ അടക്കമുള്ള  വിവിധ ജനവിഭാഗങ്ങൾക്കിടയിൽ രൂപപ്പെട്ട സാമൂഹിക കരാര്‍ എന്ന നിലയില്‍  ഭരണഘടന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നൈതിക  ആവിഷ്കാരമായി  പ്രവർത്തിക്കുന്നു. സംഘടിക്കാനും സ്വയം പ്രതിനിധീകരിക്കാനും അവകാശങ്ങള്‍ നേടാനും  ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ക്ക് അവസരം നല്‍കുന്നു. എങ്കിലും രാഷ്ട്രഘടനയിലും ദേശീയ വ്യവഹാരങ്ങളിലും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങള്‍ ഭൂരിപക്ഷാധിപത്യത്തിന്റെ പിടിയിലാണെന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ  അനുഭവം. കാരണം ഭരണഘടനാധിഷ്ഠിത, പ്രാതിനിധ്യ  ജനാധിപത്യ മാതൃകയുടെ  നിഷേധമായി ഇലക്ടറല്‍ ജനാധിപത്യം മാറിയിരിക്കുന്നു. ഈ മേഖലയിൽ വികസിച്ച ഇസ്‌ലാമോഫോബിയയുടെ […]

Read more »

Kerala Islamophobia

കേരളത്തിലെ പൊലീസ് വെടിവയ്പ്പുകള്‍: ബീമാപള്ളി, ആലപ്പുഴ

പതിനഞ്ചു വര്‍ഷം മുൻപ് 2009 മെയ് 17 ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരക്കും രണ്ടരക്കും ഇടയില്‍ ബീമാപള്ളിയിലെ മുസ് ലിം മത്സ്യത്തൊഴിലാളികള്‍ക്കെതിരേ പൊലിസ് വെടിവയ്പ്പ് നടന്നു. എട്ടുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്കു പരുക്കു പറ്റി. ഉറൂസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു അടിയന്തര സാഹചര്യം. നാല്‍പത്തിരണ്ടു കൊല്ലം മുമ്പു ആലപ്പുഴയില്‍ 1982 ഡിസംബറര്‍ 28 ചൊവ്വാഴ്ച രാവിലെ നബിദിനത്തില്‍ മറ്റൊരു പൊലിസ് വെടിവയ്പ്പു നടന്നിരുന്നു. പുതുപറമ്പില്‍ കബീര്‍ എന്നയാള്‍ കൊല്ലപ്പെട്ടു, 31 പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരുന്നു. മൂന്നു […]

Read more »

Indian Islamophobia

കേന്ദ്രസര്‍ക്കാരിന്റെ ഇസ്‌ലാമോഫോബിയ

2024 -ലെ  ഇസ്‌ലാമോഫോബിയാ ദിനത്തില്‍  ഇസ് ലാബോഫോബിയ തടയാന്‍ പ്രത്യേക ദൂതനെ നിയമിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘ഇസ് ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികള്‍’ എന്ന പ്രമേയം യു.എന്‍ പൊതുസഭ അംഗീകരിച്ച സാഹചര്യത്തിലായിരുന്നു രുചിരയുടെ പ്രതികരണം. മറ്റ് മതങ്ങളും വിവേചനം നേരിടുന്നുണ്ടെന്നും ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുന്നുണ്ടെന്നും  അവകാശപ്പെട്ട അവര്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുസ്‌ലിം വിരുദ്ധ നടപടികളെ കണക്കിലെടുത്തതേയില്ല. ആഗോള ഇസ് ലാമോഫോബിയയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഒട്ടും ചെറുതല്ലെന്ന് അന്താരാഷ്ട്ര […]

Read more »

Global Islamophobia Hindutva Indian Islamophobia Islamophobia Studies Theorising Islamophobia

പാശ്ചാത്യ-ഇന്ത്യന്‍ ഇസ്‌ലാമോഫോബിയകളും വർഗീയതയും

2022ല്‍ അന്താരാഷ്ട്ര ഇസ് ലാമോഫോബിയയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ നടന്ന ചര്‍ച്ചയില്‍ ആഗോളതലത്തില്‍ ഇസ് ലാമോഫോബിയ എന്ന പ്രശ്നം തന്നെയില്ലെന്നായിരുന്നു കേന്ദ്രത്തിലെ സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ വാദം. എങ്കിലും ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന്  ഐക്യരാഷ്ട്രസഭ 2022 മാര്‍ച്ച് 15ന് ഒന്നാം ആഗോള ഇസ് ലാമോഫോബിയവിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 15 മൂന്നാം ആഗോള ഇസ് ലാമോഫോബിയ വിരുദ്ധദിനമാണ്. വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, അല്‍ ജസീറ, ഗാര്‍ഡിയന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയിലെ ഇസ് […]

Read more »

Hindutva Indian Islamophobia

പൊതുജനാരോഗ്യരംഗത്തെ ഇസ്‌ലാമോഫോബിയ

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയയുടെ മൂന്ന് രൂപങ്ങളാണ് ലൗ ജിഹാദ്, കൊറോണ ജിഹാദ്, പോപുലേഷന്‍ ജിഹാദ്. ഇതില്‍ ഏറ്റവും പഴക്കമുള്ളത് മുസ് ലിം ജനസംഖ്യാ ഭീതിതന്നെ. പ്രസവത്തിലൂടെ മുസ് ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിച്ചടക്കുമെന്ന പ്രചാരണത്തിന് തുടക്കമിട്ടത് എ ഡയിങ് റേസ്(1907) എന്ന കൃതിയിലൂടെ ബംഗാളി ഡോക്ടറായ ഉപേന്ദ്രോ നാഥ് മുഖര്‍ജിയാണ്. (ലൗ ജിഹാദ് ആന്റ് അദര്‍ ഫിക്ഷന്‍സ്: സിംപിള്‍ ഫാക്റ്റ്‌സ് റ്റു കൗണ്ടര്‍ വൈറല്‍ ഫാള്‍സ് ഹൂഡ്സ് (2024), ശ്രീനിവാസ ജയിന്‍, മറിയം അലവി, സുപ്രിയ ശര്‍മ). […]

Read more »

Kerala Islamophobia

കേരളത്തിനൊരു വാര്‍ഷികഇസ‌്ലാമോഫോബിയ റിപ്പോര്‍ട്ട്

അനുഭവങ്ങള്‍ ഒരു പരിധിവരെ വ്യക്തിനിഷ്ഠമാണ്. വസ്തുനിഷ്ഠമായ വിവരശേഖരണവും ക്രോഡീകരണവും വ്യക്തിനിഷ്ഠമായ അനുഭവങ്ങളെ സാമൂഹ്യമായ അറിവായി പരിവര്‍ത്തിപ്പിക്കും. സാമൂഹ്യമായ അറിവ് ശാക്തീകരണത്തിന് സഹായിക്കും. ഇസ് ലാമോഫോബിയക്കെതിരായ പോരാട്ടത്തിന്റെ കാര്യത്തിലും അത് ശരിയാണ്. വാര്‍ഷിക ഇസ് ലാമോഫോബിയ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേരളത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഗവേഷകരും ആക്റ്റിവിസ്റ്റുകളും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും തൊണ്ണൂറുകള്‍ മുതല്‍ തന്നെ ഇസ് ലാമോഫോബിയ വലിയൊരു ആഭ്യന്തര സാമൂഹിക-രാഷ്ട്രീയ പ്രശ്നമായി അക്കാദമിക രംഗത്തും നയരൂപീകരണ രംഗത്തും ചര്‍ച്ചയായിട്ടുണ്ട്. […]

Read more »