Islamophobia Watch

Document It. Name It. Resist It.

മുസ്‌ലിം തടവനുഭവങ്ങളും ദണ്ഡനീതി വ്യവസ്ഥയും

ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചരലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതി ശിക്ഷവിധിച്ച് തടവനുഭവിക്കുന്നത്. ബാക്കിയുള്ള 4.3 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നു (അവലംബം: 2022ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ബെര്‍ബക് (ലണ്ടന്‍) പുറത്തു വിട്ട വേള്‍ഡ് പ്രിസണ്‍ ബ്രീഫ് രേഖ). നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 2020ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യക്രമത്തിലെ തടവുവ്യവസ്ഥയുടെ ന്യൂനപക്ഷ സ്വഭാവം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. […]

Read more »

മുസ് ലിം ഓണ്‍ലൈന്‍ അനുഭവം

ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ നടക്കുന്ന ഇസ്‌ലാമോഫോബിക് പ്രചാരണങ്ങള്‍ പഠിക്കാനും അളക്കാനും പ്രയാസമാണ്. ഉള്ളടക്ക വിശകലനം അതിലേറെ ബുദ്ധിമുട്ടാണ്. ലക്ഷക്കണക്കിനു വ്യക്തികള്‍ നടത്തുന്ന പ്രതികരണങ്ങള്‍ ഒരു മാപിനി ഉപയോഗിച്ചു പഠിക്കാനും കഴിയില്ല. എങ്കിലും ഈ ഡിജിറ്റല്‍ മണ്ഡലത്തെക്കുറിച്ചുള്ള ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ പുതിയ രീതിയില്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടുരീതിയിലാണ് ഗവേഷകര്‍ ഇത് പഠിക്കുന്നത്. തീവ്ര-വലതുപക്ഷ (ആള്‍ട്ട്-റൈറ്റ്) വിഭാഗങ്ങളുടെ ട്വിറ്റര്‍-ഫേസ്ബുക്ക് ഹാഷ്ടാഗുകള്‍, ഉപയോക്താക്കള്‍ എന്നിവയെ പിന്തുടര്‍ന്ന് ആവശ്യമായ ഡാറ്റ ശേഖരിക്കുകയാണ് ആദ്യത്തേത്. അതിനുവേണ്ടി വിവിധ നെറ്റ്‌വര്‍ക്കുകള്‍, ഭാഷാപ്രയോഗങ്ങള്‍, കാംപയിന്‍ പ്രമേയങ്ങള്‍ […]

Read more »

“ഒരു ജാതി പിള്ളേരിഷ്ടാ”: സംവരണവും ഇസ്‌ലാമോഫോബിക് ഉപപാഠവും

സംവരണമെന്ന സംവിധാനത്തെപ്പോലെ ; ഒരേ സമയം നിർമാണാത്മകമായും, അതേ സമയം കാലുഷ്യങ്ങളിലൂടെയും, ഇന്ത്യൻ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തെ മാറ്റിത്തീർക്കുകയും, ഉലക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ ആയുധം ഉണ്ടെന്നു തോന്നുന്നില്ല; മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുള്ള ഒബിസി സംവരണവും അതിനെതിരെയുള്ള സവർണ്ണ – ഹിന്ദുത്വ ശക്തികളുടെ വിധ്വംസാത്മകമായ കലാപകളും ഇന്ത്യയെ മാറ്റിപ്പണിത പോലെ മറ്റെരു പൊളിട്ടിക്കൽ ഇവൻ്റിനും സാധിച്ചിട്ടില്ല എന്നു തന്നെ ഉറപ്പിച്ച് പറയാനാവും.   ‘മണ്ഡൽ മസ്ജിദ്’ ‘ മസ്ജിദ് മന്തിർ’ , ‘അവരും നമ്മളും’ എന്നിങ്ങനെയൊക്കെയുള്ള […]

Read more »

ഉത്തരാധുനികതയല്ല, അധിനിവേശാനന്തരത: ഇസ്‌ലാമോഫോബിയാ വിരുദ്ധതയുടെ ചരിത്രസാഹചര്യം

ഉത്തരാധുനികത എന്നാല്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന സമീപനം ഏറെ ജനപ്രിയമാണ്. പത്ര മാധ്യമങ്ങല്‍ നിരീക്ഷിച്ചാല്‍ വിമര്‍ശകരും അനുകൂലികളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പോപുലര്‍ നിര്‍വചനമാണിത്. ഗവേഷകരുടെ കാര്യമല്ല പറയുന്നത്. കേരളത്തിലും ഇതാണ് അനുഭവം. ഫ്രഞ്ച് ദാര്‍ശനികനും സാമൂഹികശാസ്ത്രജ്ഞനും സാഹിത്യനിരൂപകനുമായ ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍ ആയിരുന്നു ഈ നിര്‍വചനത്തിനു പിന്നില്‍. ഉത്തരാധുനികതയുടെ പ്രഭാവം മനുഷ്യജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വിശകലനം ചെയ്തതിലൂടെ അദ്ദേഹം ലോകമെങ്ങും വായിക്കപ്പെട്ടു. ലിയോത്താര്‍  (1979) പോസ്റ്റ് മോഡേണ്‍ അവസ്ഥയെ ‘ഗ്രാന്‍ഡ് നരേറ്റീവുകളെ’ (ബൃഹദാഖ്യാനങ്ങള്‍) ചോദ്യം […]

Read more »

മുസ് ലിംകളും മതാഭിമുഖ്യവും

ഓരോ സാമൂഹികപ്രശ്നത്തിലും വ്യക്തികളുടെ പ്രവര്‍ത്തനങ്ങളിലും നിരവധി ഘടകങ്ങളുണ്ടാകാമെങ്കിലും മുസ് ലിംകളുടെ വ്യക്തി-സാമുദായിക താല്‍പര്യങ്ങളെ മതപരവും വിശ്വാസപരവുമായിമാത്രം ചുരുക്കി സത്താവല്‍ക്കരിക്കുന്ന ശൈലി ഇന്ന് വ്യാപകമാണ്. ഇസ് ലാമോഫോബിയയുടെ ശക്തമായ ഒരു പ്രഭവകേന്ദ്രമാണിത്.  മതവാദം, മതദേഹം, മതജീവി, മതതീവ്രവാദം, മതമൗലികവാദം, കുറച്ചുകൂടി വംശീയമായ രീതിയില്‍ രൂപപ്പെട്ട പദാവലികള്‍ പൊതുചര്‍ച്ചകളിലും ജനപ്രിയ സാഹിത്യത്തിലും മുസ് ലിംകള്‍ക്കെതിരേ  ഉപയോഗപ്പെടുത്തുന്നത് ഈ സാഹചര്യത്തിലാണ്. പര്‍ദ ധരിക്കുന്ന മുസ് ലിം സ്ത്രീകളെ മതദേഹമെന്ന് സാമാന്യവല്‍ക്കരിക്കുന്നതിനും സാമൂഹിക-രാഷ്ട്രീയപ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളെ മതവാദികളായി ചിത്രീകരിക്കുന്നതിനും കേരളത്തില്‍ […]

Read more »

നെയ്യാറ്റിൻകര ഗോപന്റെ സമാധി: മുസ് ലിം ദൃശ്യതയും അദൃശ്യതയും

2025 ജനുവരി മാസം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു നെയ്യാറ്റിൻകരയിൽ ഗോപന്റെ സമാധിയെപ്പറ്റിയുള്ള വാർത്തകൾ. ചർച്ചകളിൽ സമാധിയുടെ സാംഗത്യവും, നിയമ പ്രശ്നങ്ങളും, കുടുംബത്തിന്റെ ബുദ്ധിമോശവും, അന്ധവിശ്വാസവും, സ്റ്റേറ്റിന്റെ ഇടപെടലും, ആരോഗ്യ പരിചരണത്തിലെ അപാകതയും ഒക്കെ നിറഞ്ഞു നിന്നു. അതിൽ ഏറ്റവും പ്രധാനമായി കാണാൻ കഴിഞ്ഞത് ‘മുസ്‌ലിം തീവ്രവാദികളാണ് ഇതിന് പിന്നിലെന്ന’ മകന്റെ പരാമർശത്തിലെ ഇസ്ലാമോഫോബിയയെ പറ്റിയുള്ള ചർച്ചകൾ ആണ്.   അന്ധവിശ്വാസമായും ബുദ്ധിയില്ലായ്മ ആയും ഒക്കെ ഈ സംഭവത്തെ പലരും കാണുന്നുണ്ട്. അന്ധവിശ്വാസമായി കാണപ്പെടുന്നത് കാലഹരണപ്പെട്ട വിശ്വാസം […]

Read more »

220 ഇസ്‍ലാമോഫോബിക് പ്രസ്താവനകള്‍ (2024)

ജനുവരി 1. സ്വാമിമാരായി നടന്ന് ചിലര്‍ ഇസ്‌ലാംമതം പറയുന്നു, ലാല്‍സലാം പറഞ്ഞ് പ്രസംഗം അവസാനിപ്പിക്കുന്നു: സനാതനധര്‍മ സമ്മേളനത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്. (07 ജനുവരി 2024, ഫോര്‍ത്ത് ന്യൂസ്) 2. ടി.എന്‍ പ്രതാപന്‍ എംപിക്ക് പോപുലര്‍ ഫ്രണ്ടുമായി ബന്ധം. ടി.എന്‍ പ്രതാപന്റെ സോഷ്യല്‍ മീഡിയ ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് കൈകാര്യം ചെയ്യുന്നത് പി.എഫ്.ഐക്കാരനായ അബ്ദുല്‍ ഹമീദ് ആണ്. ജാമിയ മില്ലിയ കേസില്‍ ഇയാളെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. ഡല്‍ഹി കലാപത്തില്‍ അബ്ദുല്‍ ഹമീദിന് പങ്കുണ്ട്: ബി.ജെ.പി […]

Read more »