കെ അഷ്റഫ്

ഇംഗ്ലണ്ടിലെ യൂനിവേഴ്സിറ്റി ഓഫ് വാർവിക്കിൽ അധ്യാപകൻ.

Writings on Islamophobia Watch

അടിയന്തിരാവസ്ഥയും ഇന്ത്യന്‍ മുസ്‌ലിംകളും

അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള (1975-1977) പഠനങ്ങളില്‍ രണ്ടു പ്രധാന ധാരകളാണ് ഉള്ളത്. ഉമ വാസുദേവ്, കാതറിന്‍ ഫ്രാങ്ക് തുടങ്ങിയവരുടെ ധാരയാണ് ആദ്യത്തേത്. ഗ്യാന്‍ പ്രകാശിനെപ്പോലുള്ള എഴുത്തുകാരാണ് രണ്ടാമത്തെ ധാരയില്‍ ഉള്‍പ്പെടുന്നത്. ആദ്യ വിഭാഗം അടിയന്തരാവസ്ഥയെക്കുറിച്ച് പരമ്പരാഗത വീക്ഷണം വച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ അടിയന്തിരാവസ്ഥയെ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യവാസനയും വ്യക്തിപരമായ പരിഭ്രാന്തിയുമായി ബന്ധപ്പെടുത്തുന്നു. രണ്ടാമത്തെ പക്ഷക്കാര്‍ അടിയന്തിരാവസ്ഥയെ വെറും വ്യക്തിനിഷ്ഠമായ തീരുമാനമായി കാണുന്നതിനു പകരം, ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനാപരമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തുന്നു. 2018ല്‍ ഗ്യാന്‍ പ്രകാശ് എഴുതിയ ‘എമര്‍ജന്‍സി ക്രോണിക്കിള്‍: ഇന്ദിര ഗാന്ധി […]

Read article »

അമേരിക്കന്‍ ഇസ്‌ലാമോഫോബിയ

പാശ്ചാത്യ ഇസ്ലാമോഫോബിയയില്‍ വിവിധ ധാരകളുണ്ട്. യൂറോപ്യന്‍ ഇസ്ലാമോഫോബിയയും അമേരിക്കന്‍ ഇസ്ലാമോഫോബിയയും തമ്മിലുള്ള പ്രധാന വ്യത്യാസം, യൂറോപ്പിന് പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നി മുസ്ലിം അധിവസിക്കുന്ന ഭൂവിടങ്ങളില്‍ നൂറ്റാണ്ടുകള്‍ നീണ്ട കൊളോണിയല്‍ ചരിത്രമുണ്ട് എന്നതാണ്. ഫ്രാന്‍സിന്റെ കാര്യമെടുക്കുക: , 1798-ല്‍ നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശവും പിന്നീട് അള്‍ജീരിയയുടെ കീഴടക്കലും ഓറിയന്റലിസ്റ്റിക് കാഴ്ചപ്പാടുകളും നിര്‍ണായകമായിരുന്നു. അള്‍ജീരിയയില്‍ ആദ്യം പ്രയോഗിച്ചതും പിന്നീട് മറ്റ് ഫ്രഞ്ച് കോളനികളിലേക്ക് വ്യാപിപ്പിച്ചതുമായ നിയമങ്ങളുടെ ഒരു കൂട്ടമായ ‘കോഡ് ഡി ലിന്റിജനാറ്റി’ലൂടെ ഫ്രാന്‍സ് വ്യവസ്ഥാപിത വംശീയ […]

Read article »

മുസ്‌ലിംകള്‍ക്കും നായ്ക്കള്‍ക്കും പ്രവേശനമില്ല: മൃഗവല്‍ക്കരണത്തെക്കുറിച്ച്

പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള (22 ഏപ്രിൽ 2025) രണ്ടാഴ്ചകളില്‍, ഇന്ത്യ ഹേറ്റ് ലാബ് പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം 16 സംസ്ഥാനങ്ങളിലായി 64 ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസംഗങ്ങള്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭീഷണികള്‍ എന്നിവ ഉള്‍പ്പെടുന്നു. വിദ്വേഷപ്രസംഗങ്ങളുടെ ഈ തരംഗത്തോടൊപ്പം, വിദ്വേഷ കുറ്റകൃത്യങ്ങളിലും അക്രമ പ്രവര്‍ത്തനങ്ങളിലും വര്‍ധനവുണ്ടായി. പ്രത്യേകിച്ച് കശ്മീരികളെയും മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളെയും ലക്ഷ്യം വച്ച്. റിപോര്‍ട്ട് പ്രകാരം, ഏപ്രില്‍ 23 […]

Read article »

‘സബ് യാദ് രഖാ ജായേഗ’ എന്ന കവിതയും അപ്രത്യക്ഷമായ മുസ്‌ലിം കവിയും

2025 മാര്‍ച്ച് 18ന് ബിഹാറില്‍ നിന്നുള്ള കവി ആമിര്‍ അസീസിന് ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നു. ഡല്‍ഹിയിലെ പ്രശസ്തമായ വധേര ആര്‍ട്ട് ഗാലറിയില്‍ അദ്ദേഹത്തിന്റെ കവിത ‘സബ് യാദ് രഖാ ജായേഗ’ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഭിത്തിയില്‍ തൂക്കിയ മൂന്ന് ഇന്‍സ്റ്റലേഷനുകള്‍ക്കൊപ്പമാണ് ആമിറിന്റെ കവിതാ ശകലങ്ങള്‍ പശ്ചാത്തലമായി ഉപയോഗിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ പേര് എവിടെയും ഇല്ലായിരുന്നു. കലാകാരിയായി ക്രഡിറ്റ് ചെയ്തത് അനിത ദുബെയാണ്. ലഖ്‌നോവിലെ ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ദുബെ 1980കളില്‍ ബറോഡയിലെ റാഡിക്കല്‍ കലാ പ്രസ്ഥാന […]

Read article »

ഹിന്ദുത്വയുടെ രാഷ്ട്രതന്ത്രം: ഗുജറാത്തിനു ശേഷം (2002-2014)

രണ്ടായിരത്തോളം മുസ്‌ലിംകളെ കൊലപ്പെടുത്തുകയും ഒരു ലക്ഷം പേരെ അഭയാര്‍ഥികളാക്കുകയും ചെയ്ത 2002ലെ ഗുജറാത്ത് വംശഹത്യ ഹിന്ദുത്വ ഹിംസയെ യാതൊരു മറയുമില്ലാതെ തുറന്നു കാട്ടിയെന്നു സിറ്റിസണ്‍ ട്രൈബ്യൂണല്‍ റിപോര്‍ട്ട് (2002) സൂചിപ്പിക്കുന്നു. അക്കാലത്ത് ഹിന്ദുത്വര്‍ നേരിട്ട രാഷ്ട്രീയ/ സാംസ്‌കാരിക പ്രതിരോധം മറികടന്നു പിന്നീടുള്ള നാളുകളില്‍ അവര്‍ ജനമനസ്സുകള്‍ കീഴടക്കിയത്തിന്റെ കാരണങ്ങള്‍ പലതാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു എപ്പിസോഡാണ് 2002നു ശേഷം രാജ്യത്ത് നടന്ന സ്‌ഫോടനങ്ങള്‍. 1999ല്‍ തന്നെ ഇതിന്റെ ചില മാതൃകകള്‍ പരീക്ഷിച്ചിരുന്നതായി നിരീക്ഷണങ്ങളുണ്ട്. എന്നിരുന്നാലും 2002നു […]

Read article »

മുസ്‌ലിം തടവനുഭവങ്ങളും ദണ്ഡനീതി വ്യവസ്ഥയും

ഇന്ത്യന്‍ ജയിലുകളിലുള്ള അഞ്ചരലക്ഷം തടവുകാരില്‍ 1.2 ലക്ഷം പേര്‍ മാത്രമാണ് കോടതി ശിക്ഷവിധിച്ച് തടവനുഭവിക്കുന്നത്. ബാക്കിയുള്ള 4.3 ലക്ഷം പേര്‍ അനിശ്ചിതമായ വിചാരണ കാത്ത് തടവില്‍ കഴിയുന്നു (അവലംബം: 2022ല്‍ യൂനിവേഴ്‌സിറ്റി ഓഫ് ബെര്‍ബക് (ലണ്ടന്‍) പുറത്തു വിട്ട വേള്‍ഡ് പ്രിസണ്‍ ബ്രീഫ് രേഖ). നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ 2020ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 ശതമാനം പേരും വിചാരണത്തടവുകാരാണെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യക്രമത്തിലെ തടവുവ്യവസ്ഥയുടെ ന്യൂനപക്ഷ സ്വഭാവം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. […]

Read article »

ഉത്തരാധുനികതയല്ല, അധിനിവേശാനന്തരത: ഇസ്‌ലാമോഫോബിയാ വിരുദ്ധതയുടെ ചരിത്രസാഹചര്യം

ഉത്തരാധുനികത എന്നാല്‍ ബൃഹദാഖ്യാനങ്ങളുടെ അന്ത്യം എന്ന സമീപനം ഏറെ ജനപ്രിയമാണ്. പത്ര മാധ്യമങ്ങല്‍ നിരീക്ഷിച്ചാല്‍ വിമര്‍ശകരും അനുകൂലികളും ഒരുപോലെ അംഗീകരിക്കുന്ന ഒരു പോപുലര്‍ നിര്‍വചനമാണിത്. ഗവേഷകരുടെ കാര്യമല്ല പറയുന്നത്. കേരളത്തിലും ഇതാണ് അനുഭവം. ഫ്രഞ്ച് ദാര്‍ശനികനും സാമൂഹികശാസ്ത്രജ്ഞനും സാഹിത്യനിരൂപകനുമായ ജീന്‍ ഫ്രാങ്ക്വാ ലിയോത്താര്‍ ആയിരുന്നു ഈ നിര്‍വചനത്തിനു പിന്നില്‍. ഉത്തരാധുനികതയുടെ പ്രഭാവം മനുഷ്യജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുന്നു എന്ന് വിശകലനം ചെയ്തതിലൂടെ അദ്ദേഹം ലോകമെങ്ങും വായിക്കപ്പെട്ടു. ലിയോത്താര്‍  (1979) പോസ്റ്റ് മോഡേണ്‍ അവസ്ഥയെ ‘ഗ്രാന്‍ഡ് നരേറ്റീവുകളെ’ (ബൃഹദാഖ്യാനങ്ങള്‍) ചോദ്യം […]

Read article »

സത്യാനന്തരം, രാഷ്ട്രീയാനന്തരം

  ഭരണകൂടത്തിനും വിപണിക്കുമപ്പുറം ജനങ്ങൾ ഒരുമിച്ചുചേരുന്ന ഇടങ്ങളിലൂടെ നിർമിക്കുന്ന പൊതുമണ്ഡലം എന്ന ആശയം ചരിത്രപരമായിത്തന്നെ നിരവധി സംഘർഷങ്ങളിലൂടെ വികസിച്ചതാണ്. 1962-ൽ യൂറോപ്പിൽ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ചരിത്രമാണ് യുർഗൻ ഹാബർമാസ് വിവരിക്കുന്നതെങ്കിൽ, സ്ത്രീപക്ഷ നിലപാടുകളിലൂടെ അതിലെ ഒഴിവാക്കലുകളെയും വ്യത്യസ്തമായ ഭാവി പുനർനിർമ്മാണത്തെയും കുറിച്ച് നാൻസി ഫ്രേസർ 1990-ൽ തിരുത്തെഴുതി. ജനാധിപത്യത്തിന്റെ സക്രിയമായ വികാസത്തിന് പൊതുമണ്ഡലം എന്ന സങ്കൽപം, വിശിഷ്യ പൗരസമൂഹ രാഷ്ട്രീയത്തിന്റെ ഇടമെന്ന നിലയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. മാറുന്ന പൊതുമണ്ഡലം 90-കൾക്കുശേഷം ശക്തിപ്പെട്ട കോർപറേറ്റ് മാധ്യമങ്ങൾ ബഹുജനാഭിപ്രായത്തെ വരിഞ്ഞുമുറുക്കുകയും ഒപ്പം […]

Read article »

ദൈനംദിന ഇസ്‌ലാമോഫോബിയ: എട്ടു പ്രധാന രീതികള്‍

ഇസ്‌ലാമോഫോബിയ എങ്ങനെയാണ് ദൈനംദിനജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിയ മൂന്നു ഇംഗ്ലീഷ് ഗവേഷകരാണ് പീറ്റര്‍ ഹോപ്കിന്‍സും, ഗുര്‍ചെതന്‍ സന്‍ഘേരയും കാതറിന്‍ ബോട്ടറിലും. നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ തന്നെ അവര്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമോഫോബിയയുടെ എട്ട് രീതിയിലുള്ള ദൈനംദിന ആവിഷ്‌കാരങ്ങളെക്കുറിച്ച് ഇവര്‍ ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു പ്രത്യയശാസ്ത്ര അടിത്തറ മാത്രമല്ല ദൈനംദിന ജീവിതത്തിന്റെ ഒരു ഘടനയും കൈവന്നിരിക്കുന്നു. ഓരോ ദിവസവും വിവിധ രീതികളില്‍ ഇസ്‌ലാമോഫോബിയ നമ്മുടെ ദൈനംദിനജീവിതത്തെ അടക്കി ഭരിക്കുന്നു. ഇസ്‌ലാമോഫോബിയ എന്നതു കാഴ്ചയില്‍ തെളിയുന്ന […]

Read article »